Kerala
തിരുവനന്തപുരം: ശശി തരൂരിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ യുഡിഎഫിലുള്ളവരെ മുഖ്യമന്ത്രിയാകൂ. താന്‍ ഏത് പാര്‍ട്ടിയിലാണെന്ന് തരൂര്‍ തീരുമാനിക്കണമെന്ന് മുരളീധരന് പ്രതികരിച്ചു.
മുഖ്യമന്ത്രിയാകാന്‍ അര്‍ഹതപ്പെട്ടവര്‍ ഏറെയുണ്ട്. അവരില്‍ ഒരാള്‍ മുഖ്യമന്ത്രിയാകും. ആര് സര്‍വേ നടത്തിയാലും പാര്‍ട്ടി തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുകയെന്നും മുരളീധരന് പറഞ്ഞു.
അടിയന്തരാവസ്ഥയെക്കുറിച്ചുളള ചര്‍ച്ചയ്ക്ക് ഇപ്പോള്‍ പ്രസക്തിയില്ല. എന്തുകൊണ്ട് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു എന്നതിനേക്കുറിച്ച് ഇന്ദിരാഗാന്ധി തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Kerala
തിരുവനന്തപുരം: പൂർണ യോഗ്യരായ ഹയർ സെക്കൻഡറി അധ്യാപകരെ മാറ്റി നിർത്തി ഹയർ സെക്കൻഡറി പ്രിൻസിപ്പൽ നിയമനത്തിൽ കാൽ നൂറ്റാണ്ടായി തുടരുന്ന അനീതി അവസാനിപ്പിക്കണമെന്ന് കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ. ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മൂന്നുപതിറ്റാണ്ടു മുന്‍പ് രൂപീകരിക്കപ്പെട്ട സ്പെഷൽ റൂൾ പ്രകാരം ആകെയുള്ള പ്രിൻസിപ്പൽ തസ്തികയുടെ മൂന്നിലൊന്ന് ഭാഗം ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാർക്ക് നീക്കിവയ്ക്കപ്പെട്ട സാഹചര്യം മാറ്റം വന്നതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ ഒഴിവുകളും യോഗ്യരായ ഹയർ സെക്കൻഡറി അധ്യാപകരുടെ പ്രമോഷൻ തസ്തികയാക്കണമെന്ന 2018ലെ കോടതി നിർദേശം നടപ്പിലാക്കാതെ മുന്നോട്ടുപോവുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കണം.
കൂടാതെ ആകെയുള്ള പ്രിൻസിപ്പൽ നിയമനത്തിൽ മൂന്നിലൊന്നു ഭാഗം കേഡർ സ്ട്രെങ്്തിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായി ഹെഡ്മാസ്റ്റർമാർക്കായി നീക്കി വക്കാനുള്ള നീക്കം ഒരു കാരണവശാലും അംഗീകരിക്കാനാവാത്തതാണെന്നും ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എച്ച്എസ്എസ്ടിഎ നേതാക്കൾ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയാകെ കുത്തഴിഞ്ഞ നിലയിലാക്കി നന്പർ വണ്‍ സംസ്ഥാനമെന്ന് മേനി നടിക്കുന്ന ഇടതു സർക്കാരിന്റെ തലതിരിഞ്ഞ നയം യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ തിരുത്തുമെന്ന് മുഖ്യപ്രഭാഷണം നിർവഹിച്ച കെപിസിസി സെക്രട്ടറി ഡോ. ജി.വി. ഹരി പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. വെങ്കിടമൂർത്തി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ എം. ജോർജ്, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, എഫ്എച്ച്എസ്ടിഎ ചെയർമാൻ ആർ. അരുണ്‍കുമാർ, സംസ്ഥാന ട്രഷറർ എം. റിയാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രം വച്ച ചടങ്ങ് ബഹിഷ്കരിച്ച മന്ത്രി ശിവന്‍കുട്ടിയുടെ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. ശിവന്‍കുട്ടി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോയത് നന്നായി. അത് തന്നെയാണ് ചെയ്യേണ്ടതെന്നും മുരളീധരന് പ്രതികരിച്ചു.
മുഖ്യമന്ത്രി ഒളിച്ചുകളി അവസാനിപ്പ് ഗവര്‍ണര്‍ക്ക് കത്ത് നല്കാന് തയാറാകണം. രാജ്ഭവനില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ ഒരു ചടങ്ങിലും കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം പാടില്ലെന്ന് മുഖ്യമന്ത്രി അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ചയാണ് കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് വിതരണ ചടങ്ങ് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ബഹിഷ്കരിച്ചത്. ഭാരതാംബ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിലും താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയതിലും മന്ത്രി പ്രതിഷേധം അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് ആശംസ അറിയിച്ച ശേഷം മന്ത്രി പരിപാടിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.